നടി മോളി കണ്ണമാലിയുടെ വീടിൻ്റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത് കൊടുത്ത് ഫിറോസ് കുന്നംപറമ്പിൽ.. ദൈവ സ്പർശം എന്ന് മോളിചേച്ചി.. ഇനി ജപ്തി പേടിക്കാതെ ഉറങ്ങാം..

നടി മോളി കണ്ണമാലിക്ക് സഹായ ഹസ്തവുമായി ഫിറോസ് കുന്നംപറമ്പിൽ. ജപ്തി ഭീഷണി നേരിട്ടു കൊണ്ടിരുന്ന മോളിയുടെ വീടിന്റെ ആധാരം ഫിറോസ് തിരിച്ചെടുത്ത് നൽകുക ആയിരുന്നു.

ആധാരം നടിക്ക് കൈമാറുന്ന വീഡിയോ ഫിറോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്……ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്……

നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ,

ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നൽകിയിരുന്നു. പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത്,

വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും,

എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു. ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ. ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം…

ജനുവരി പത്തിന് ശ്വാസ തടസ്സത്തെ തുടര്‍ന്ന് മോളി കണ്ണമാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനിയും ശ്വാസം മുട്ടലും കൂടിയതിനെ തുടര്‍ന്ന് വീട്ടില്‍ ബോധം കെട്ട് വീണതിന് പിന്നാലെയാണ് മോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് ന്യുമോണിയ ബാധിക്കുകയും ചെയ്തു. അടുത്തിടെ ആരോ​ഗ്യം വീണ്ടെടുത്ത് വീട്ടിൽ എത്തിയ മോളി, തനിക്ക് സഹായവുമായി എത്തിയ ബാലയെ നേരിൽ കാണാൻ എത്തിയിരുന്നു.