കുറ്റ്യാടി സ്വദേശിനി 23കാരിയുടെ ദുരൂഹമ, രണം. കൂടെ താമസിച്ചിരുന്ന മുഹമ്മദ് അമൽ അറസ്റ്റിൽ.

കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ 23കാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. മാവൂർ സ്വദേശി മുഹമ്മദ് അമലാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ആ, ത്മഹ, ത്യാ പ്രേരണ, വിവാഹ വാഗ്ദാനം നൽകി പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അമലിനെതിരെ കേസെടുത്തിരിക്കുന്നത്.

കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ 23കാരിയെ ജൂലൈ 13നാണ് ദുരൂഹ സാഹചര്യത്തിൽ മ, രിച്ച നിലയിൽ കണ്ടെത്തിയത്. മേത്തോട്ടുതാഴ ഗണപതികുന്നിന് സമീപത്തെ വീട്ടിൽ അമലിനോടൊപ്പം താമസിക്കുന്നതിനിടെയാണ് യുവതിയെ മ, രിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ പിതാവിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു.

ഒന്നരവർഷമായി യുവതിയെ പരിചയമുള്ള മുഹമ്മദ് അമൽ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ യുവതിയുമൊത്ത് വീട് വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പിതാവ് അറിയിച്ചു. യുവതിയുടെ ബന്ധുക്കൾ എത്തുന്നതിന് മുമ്പ് മൃ, തദേ, ഹം സ്ഥലത്തുനിന്ന് മാറ്റിയതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി പട്ടികവർഗ സംരക്ഷണ സമിതി ഡിജിപിക്ക് പരാതി നൽകിയിരുന്നു.

സംഭവത്തിൽ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന പട്ടികജാതി-വർഗ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസ് നൽകി. യുവതിയോടൊപ്പം താമസിച്ചിരുന്ന മാവൂർ സ്വദേശി മുഹമ്മദ് അമലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് നൽകിയ ഹർജിയിൽ കമ്മിഷൻ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് അന്വേഷിച്ച കേസ് അസിസ്റ്റന്റ് കമ്മീഷണർ നേരിട്ട് അന്വേഷിക്കാൻ തീരുമാനമായി.